കോലഞ്ചേരി യാക്കോബായ സുറിയാനി പള്ളി ഇടവകക്കാരുടെ ആണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ പറഞ്ഞു. 1995 ലെ സുപ്രീം കോടതി ഇടവക പള്ളികളുടെ സ്വാതന്ത്യം സംബന്ധിച്ച് വ്യക്തമക്കിയിട്ടുണ്ടെന്നും ബാവ കൂട്ടിച്ചേർത്തു. അത് കൊണ്ട് ഇടവക ജനങ്ങളുടെ ഭൂരിപക്ഷ തീരുമാന പ്രകാരം ഇരു വിഭാഗങ്ങൾക്കും ആരാധനയ്ക്ക് അവസരം നല്കിക്കൊണ്ടുള്ള നീതിയുക്തമായ തീരുമാനമുണ്ടാകണമെന്നും ബാവ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഹൈക്കോടതി വിധി അന്തിമമല്ലെന്നും, ഇപ്പോൾ കോലഞ്ചേരി പള്ളിയെ സംബന്ധിച്ച കേസ് ബഹു. സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ബാവ കൂട്ടിച്ചേർത്തു.
പൊതുയോഗതീരുമാന പ്രകാരം പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. നിയമത്തിന്റെ തലനാരിഴ കീരി കോടതി ആരാധനാലയ കാരയങ്ങളിൽ ഇടപെടുന്നത് ഖേദകരമാണെന്ന് മുൻ കുന്നത്ത്നാട് എം എൽ എ യും സീനിയർ കോൺഗ്രസ്സ് നേതാവുമായ ടി എച് മുസ്തഫ അഭിപ്രായപ്പെട്ടിരുന്നു. ഇടവകയിലെ ഭൂരിപക്ഷ അംഗങ്ങളുടെ എണ്ണം കണക്കാക്കി വിധിന്യായം നടത്തണമെന്നും അദ്ധേഹം ഇന്നലെ വിശദീകരിച്ചിരുന്നു.
പ്രശന പരിഹാരത്തിനുള്ള മാത്യകയായി മലബാർ ഭദ്രാസനത്തെ ഉപയോഗിക്കാവുന്നതാണ്.മലബാർ ഭദ്രാസനത്തിൽ തർക്കമുണ്ടായിരുന്ന പള്ളികളിൽ പൊതുയോഗ തീരുമാന പ്രകാരം ഇരു സഭകളായി ഭാഗം വച്ച് പിരിഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ, ഇരു സഭാംഗങ്ങളും ഇപ്പോൾ വലിയ സൗഹ്യദത്തോടെ കഴിയുന്നു.
അതോടൊപം തന്നെ മലങ്കര സഭയിലെ മലബാർ ഭദ്രാസനത്തിൽ തർക്കമുള്ള പള്ളികളിൽ പൊതുയോഗ തീരുമാന പ്രകാരം ഇരു സഭകളായി ഭാഗം വച്ച് പിരിഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ, ഇരു സഭാംഗങ്ങളും സഹവർത്തിത്തത്തോടെ കഴിയുന്നത് കോലഞ്ചേരിയിലും മാത്യകയാക്കാവുന്നതാണ്.

Comments (0)