Breaking
Diocese

യൂറോപ്പ് ഭദ്രാസന വൈദീകയോഗം സമാപിച്ചു; ആത്മീയ വളർച്ചയ്ക്ക് വൈദികർ മാതൃകയാകണമെന്ന് മെത്രാപ്പോലീത്ത

ബ്രസൽസിൽ ചേർന്ന യൂറോപ്പ് ഭദ്രാസന വൈദീകയോഗത്തിൽ വൈദികരുടെ ആത്മീയ വളർച്ചയും ശുശ്രൂഷാ മികവും സഭയുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

യൂറോപ്പ് ഭദ്രാസന വൈദീകയോഗം സമാപിച്ചു; ആത്മീയ വളർച്ചയ്ക്ക് വൈദികർ മാതൃകയാകണമെന്ന് മെത്രാപ്പോലീത്ത

ബ്രസൽസ് (ബെൽജിയം) ● മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ 2026-ലെ വൈദീകയോഗം ജൂൺ 26-ന് ബെൽജിയത്തിലെ ബ്രസൽസിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്നു. ഭദ്രാസനത്തിലെ എല്ലാ വൈദികരും യോഗത്തിൽ പങ്കെടുത്തു.

ഓരോ ഇടവകയുടെയും ആത്മീയ വളർച്ചയ്ക്ക് വൈദികർ ആദ്യം സ്വന്തം ആത്മീയ ജീവിതത്തിലും ശുശ്രൂഷയിലും ഫലപ്രാപ്തി കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷതാ പ്രസംഗത്തിൽ മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. സഭയുടെ ആത്മീയ ദൗത്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശ്വാസിസമൂഹത്തെ ക്രിസ്തീയ ജീവിതത്തിൽ വളർത്തുന്നതിനും വൈദികരുടെ സമർപ്പിത നേതൃത്വത്തിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

വൈദീക ശുശ്രൂഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഭദ്രാസന സെക്രട്ടറി വെരി. റവ. ജോഷുവാ റമ്പാൻ, റവ. ഫാ. ഡോ. തോമസ് ജേക്കബ്, റവ. ഫാ. എൽദോസ് വട്ടപ്പറമ്പിൽ, റവ. ഫാ. എലിയാസ് വർഗീസ്, റവ. ഫാ. പോൾ പി. ജോർജ്, റവ. ഫാ. രെഞ്ചു കുര്യൻ, റവ. ഫാ. ജിനു ടി. ജോയ്, റവ. ഫാ. എൽദോസ് ജോർജ്, റവ. ഫാ. പോൾ ബേബി, റവ. ഫാ. ജിജോ ജോൺ, റവ. ഫാ. അനീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments (0)

Join the discussion