ന്യൂഡൽഹി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ സീനിയർ വൈദീകനും സഭയുടെ ആത്മീയ രംഗത്ത് ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിരുന്ന വെരി. റവ. സി.എം. മാർക്കോസ് കോച്ചേരിൽ കോർഎപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു. വന്ദ്യ ആചാര്യന്റെ നിര്യാണം ഡൽഹി ഭദ്രാസനത്തിനും സഭയ്ക്കും വലിയ ദുഃഖമായി.
അനാരോഗ്യത്തെ തുടർന്ന് അത്യാസന്ന നിലയിൽ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് വന്ദ്യ കോർഎപ്പിസ്കോപ്പ കർത്തൃസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്. രോഗാവസ്ഥയിൽ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ആശുപത്രിയിലെത്തി വന്ദ്യ അച്ചനെ സന്ദർശിക്കുകയും, വിശുദ്ധ തൈലാഭിഷേക ശുശ്രൂഷ നിർവഹിക്കുകയും ചെയ്തിരുന്നു.
ദീർഘകാലമായി സഭയുടെയും വിശ്വാസ സമൂഹത്തിന്റെയും ആത്മീയ ഉന്നമനത്തിനായി സമർപ്പിത സേവനം കാഴ്ചവച്ചിരുന്ന വന്ദ്യ സി.എം. മാർക്കോസ് കോച്ചേരിൽ കോർഎപ്പിസ്കോപ്പയുടെ വേർപാട് തീരാനഷ്ടമായി.
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
ആചാര്യേശാ മിശിഹാ! കൂദാ-ശകളർപ്പിച്ചോ-ഈ ആചാര്യനേകുക പുണ്യം, -നാഥാ! സ്തോത്രം
വന്ദ്യ ആചാര്യന്റെ സ്മരണയ്ക്ക് ജേക്കബൈറ്റ് ഓൺലൈൻ ടീമിന്റെ പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ.

Comments (0)